മലയാള സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ താരപുത്രനായ പ്രണവിനെ കുറിച്ച് പ്രേഷകരുടെ ഇടയിൽ ചർച്ച ആയിട്ടുണ്ട്. മോഹൻലാലിൻറെ മകൻ എന്നതിലുപരി സ്വന്തമായി വ്യക്‌തിത്വ ത്തിലൂടെ ആണ് പ്രണവ ശ്രെദ്ധിക്കപ്പെട്ടതു.ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി സിനിമയിൽ എത്തുന്നതു. അതുകൂടാതെ ഇരുപതാംനൂറ്റാണ്ടുചിത്രവും ചെയ്യ്തതിനു ശേഷം പ്രണവ് ഒരു നീണ്ട കാത്തിരിപ്പകഴിഞ്ഞാണ് മരക്കാർ, ഹൃദയം എന്നി സിനിമകളിൽ അഭിനയിച്ചത. ആദ്യ വരവിനേക്കാൾ കൂടുതൽ രണ്ടാം വരവിനാണു പ്രണവിന് വലിയ സ്വീകാര്യത ലഭിച്ചത്. പ്രണവിന്റെ ജീവിതം തന്നെ വളരെ സിംപിൾ ആണ്. ഇപ്പോൾ പ്രണവ് മോഹൻലാലിനെ കുറിച്ച് സംവിധായകനായ വിനീത് ശ്രീനിവാസനും,നിർമാതാവായ വിശാഖും പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത.

താരത്തിന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് ഇവർ പറയുന്നത്.ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളതെന്നാണ് വിശാഖ് പറയുന്നത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അപ്പുവിന്റെ ലൈഫെസ്റ്റിൽ അവൻ തന്നെ തീരുമാനിച്ചതാണ്. എന്റെ അറിവിൽ അവനെരണ്ടു ടീ ഷർട്ട് ,ഒരു കീറിയ ജീൻസും,ഒരു സ്ലിപ്പർ എന്നിവയാണ് ഉള്ളത് വിശാഖ് പറഞ്ഞു. പ്രണവിന്റെബാല്യ കാല  സുഹൃത്താണ് വിശാഖ്. വിശാഖ് പറഞ്ഞു നിർത്തിയടത്തുനിന്നും  വിനീത് തുടങ്ങുവായിരുന്നു. ആദിയിൽ ഉപയോഗിച്ച ടീ ഷർട് ഇപ്പോളും അവൻ ഉപയോഗിക്കുന്നുണ്ട്.

വിനീത് ലൊക്കേഷനിൽ നടന്ന മറ്റൊരു സംഭവം കൂടി പറഞ്ഞു. ഒരു ദിവസം അപ്പു ഒരു പുതിയ ജീൻസ് ഇട്ടുകൊണ്ട് വന്നു. അപ്പുവിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു അപ്പു ഇന്ന് നല്ല രസം ഉണ്ടല്ലോ എന്നു അവനെ കണ്ടപ്പോൾ എല്ലാവർക്കും അത്ഭുതം തോന്നി. സാധരണ അവൻ അങ്ങനെ അല്ല വരാറുള്ളത്. വിനീത് പറഞ്ഞു. പ്രണവിനെ ആദ്യമായി കണ്ടതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. ‘പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമല്‍ഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുല്‍ഖര്‍ ഇരിപ്പുണ്ട്. ദുല്‍ഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുല്‍ഖര്‍ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. അങ്ങനെയാണ് ഞാന്‍ ആദ്യമായി കാണുന്നത്.