മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി പിന്നീട് റഹ്മാന്‍.അതിന് ശേഷം വലിയൊരു ഇടവേളയെടുത്ത റഹ്മാന്‍ വീണ്ടും സിനിമകളില്‍ സജീവമായി തുടങ്ങി. സിനിമകളില്‍ നിന്നും മാറി നില്‍ക്കുമ്ബോഴും സോഷ്യല്‍ മീഡിയയില്‍ റഹ്മാന്‍ സജീവമായിരുന്നു. തന്റെ ഫിറ്റ്നസ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. സിനിമ മേഖലയിലെ എല്ലാ താരങ്ങളോടും വളരെ നല്ല അടുപ്പം സൂക്ഷിക്കാറുള്ള ആളാണ് റഹ്മാൻ.

റഹ്മാന് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു സിത്താര. താൻ സിത്താരയെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത് എന്ന് റഹ്മാൻ വ്യക്തമാക്കിയിട്ടുള്ളതാണ്, എന്നാൽ ഒരിക്കൽ തനിയ്ക്കു സിത്താരയിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്ന് പറയുകയാണ്  താരം. ഒരു തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് റഹ്മാനെ മോശക്കാരൻ ആക്കാൻ താരം ശ്രമിച്ചു. നായകനായ താൻ അവരെ തൊട്ട് അഭിനയിക്കാൻ പാടില്ലെന്ന് വാശി പിടിച്ചു. അന്ന് അവിടെ വെച്ച് തൻ്റെ നിയന്ത്രണം നഷ്ടമായി. ദേഷ്യം വന്ന് നിയന്ത്രണം വിട്ട് ആ സെറ്റിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു എന്നാണ് താരം പറയുന്നത്, പെട്ടെന്ന് ഒരു ദിവസം അവർ ഇങ്ങനെ മാറിയത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല, ഞാനും സിതാരതയും തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല, എന്നിട്ടും സെറ്റിൽ വെച്ച് അവർ എന്നെ മോശക്കാരനാക്കാൻ ശ്രമിച്ചു എന്നാണ് താരം പറയുന്നത്