മലയാള സിനിമയിലൂടെ എത്തി തെന്നിന്ധ്യത്തിൽ തന്നെ വളരെ പ്രിയങ്കരിയായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്,ഇപ്പോൾ തനിക്ക് സംഭവിച്ച ഒരു മോശാനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ, നടിയുടെ പുതിയ ചിത്രമായ സൈറണിന്റെ പ്രമോഷൻ ഭാഗമായുള്ള അഭിമുഖ്ത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്, ഒരു ദിവസം രാത്രിയില്‍ തന്റെ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവെച്ചു. അത് മനസിലാക്കിയ ഉടനെ താന്‍ ആളുടെ കവിളില്‍ അടിച്ചു. അതിന് ശേഷം താനും സുഹൃത്തും കുറച്ചു മുന്നോട്ട് നടന്നു. അങ്ങനെ പോയപ്പോള്‍ തന്റെ തലയുടെ പിന്നിൽ അടിയേറ്റു നടി പറയുന്നു
അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് പോലും തനിക്ക് മനസിലായത്. പിന്നെ തിരിഞ്ഞ് നോക്കിയപ്പോഴാണ് നേരത്തെ അടി കൊടുത്ത അയാൾ തന്റെ തലയ്ക്കിട്ട് അടിച്ചിട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മനസിലായത്. ഉടന്‍ തന്നെ സുഹൃത്തിനോടൊപ്പം അയാളെ ഓടിച്ചിട്ട് പിടിച്ചു. എന്നിട്ട് അടുത്തുള്ള പോലീസ് ബൂത്തില്‍ ഏല്‍പ്പിച്ചുവെന്നും അതിന് ശേഷമാണ് താന്‍ പോയതെന്നും കീര്‍ത്തിപറയുന്നു.
നടിയുടെ പുതിയ ചിത്രമാണ് സൈറൺ, ചിത്രത്തിൽ പോലീസ് ഓഫീസർ ആയിട്ടാണ് കീർത്തി എത്തുന്നത്, ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് ജയം രവിയാണ്, അമുപമ പരമേശ്വരനാണ് ചിത്രത്തിൽ ജയം രവിയുടെ നായികയായി എത്തുന്നത്.ആന്റണി ഭാഗ്യരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.ഈ ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ഥി, അശ്വിന്‍ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകന്‍ പെരുമാള്‍, കുമാര്‍ നടരാജന്‍, വിനോദ് കിഷന്‍, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്ജന തിവാരി എന്നിങ്ങനെ നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്