മലയാളത്തിലെ ഹാസ്യ താരങ്ങളിൽ ശ്രെദ്ധേയനാണ് ജഗദീഷ്. ഈ അടുത്ത കാലത്തു അദ്ദേഹത്തിന്റെ ഭാര്യ മരിച്ച വാർത്തകൾ എല്ലാം തന്നെ മലയാളികൾക്ക് അത്യധികം വിഷമം ഉണ്ടാക്കിയ വാർത്തകളാണ്.ഇപ്പോഴിതാ മോഹൻലാൽ ചെയ്ത സഹായത്തെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഗദീഷ് സംസാരിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നൽകിയ സഹായത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്.പിരിവൊന്നും നടത്തിയിട്ടില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍.അന്ന് മോഹൻലാലിന് താൻ ജയിച്ചു വരണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും ഗണേഷിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിന് ഇറങ്ങിയതിന് തനിക്ക് പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്.
മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. തന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല് കൊണ്ടും അല്ല.
മമ്മൂട്ടി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ ഫേസ്ബുക്കിലൊക്കെ തനിക്ക് അനുകൂലമായ പോസ്റ്റുകൾ ഇട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.