മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പ്രവീണ,ഒരിടക്ക് താരത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം വലിയ വാർത്തയായതാണ്.സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വഴിയും തന്നേയും കുടുംബത്തേയും ഉപദ്രവിച്ച വ്യക്തിയെക്കുറിച്ച് പ്രവീണ മുൻപും പറഞ്ഞിട്ടുണ്ട്.ഇയാളെ ഈയ്യടുത്ത് വീണ്ടും പിടികൂടി ജയിലിലടച്ചു, എന്നാൽ ഇയാള്‍ വീണ്ടും പുറത്തിറങ്ങിയ ശേഷം തനിക്ക് പിന്നാലെ വരുമോ എന്ന ആശങ്കയാണ്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു കൂസലുമില്ലാതെ നിന്ന പ്രതി കുറ്റം സമ്മതിച്ചു പ്രവീണ പറയുന്നു
എന്നാല്‍ ഇതോടെ പ്രശ്നങ്ങള്‍ തീര്‍ന്നില്ലെന്നാണ് പ്രവീണ പറയുന്നത്. മൂന്ന് മാസത്തിന് ശേഷം അയാള്‍ പുറത്തിറങ്ങി,എന്നാല്‍ ഇത്തവണ പ്രധാന ഇര തന്റെ മകളായിരുന്നുവെന്നും പ്രവീണ പറയുന്നു. മകളുടെ ഫോട്ടോസ് മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും അയക്കും. 21 വയസുള്ള കുട്ടിയാണ്, അവള് വല്ലാതെ തകര്‍ന്നുപോകുകയാണ് , പഠിക്കാന്‍ പറ്റാതായി. നാണക്കേടായി. പിന്നീട് അയാള്‍ മകളുടെ കൂട്ടുകാരുടെ ചിത്രങ്ങളും മോശമായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് പ്രവീണ പറയുന്നത്
മോള്‍ക്ക് തന്നോട് ദേഷ്യം തോന്നാന്‍ വേണ്ടിയായിരുന്നു അയാള്‍ അങ്ങനെചെയ്യ്തത്. തന്റെ അമ്മയേയും സഹോദരന്റെ ഭാര്യേയും സുഹൃത്തുക്കളേയുമെല്ലാം അയാള്‍ ഉപ്രദവിച്ചുവെന്നാണ് പ്രവീണ പറയുന്നത്. വീട്ടിലെ മറ്റുള്ളവരുടെ പേരിലും ഫേക്ക് അക്കൗണ്ടുകളുണ്ടാക്കി, ഒടുവില്‍ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് അയാളെ വീണ്ടും ജയിലിലാക്കി,പ്പോള്‍ വലിയൊരു ഭാരം ഇറക്കി വച്ചതു പോലെയുണ്ട്. എന്നാല്‍ വീണ്ടും ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ അയാള്‍ എന്ത് ചെയ്യുമെന്ന പേടിയുണ്ട്. കൊല്ലം, കുടുംബം നശിപ്പിക്കും എന്നൊക്ക അയാള്‍ ഭീഷണിപ്പെടുത്തിയതായും പ്രവീണ പറയുന്നു