ഷൈൻ ടോം ചാക്കോ അഭിനയിക്കുന്ന പുതിയ ചിത്രം വെയിൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപെട്ടുള്ള അഭിമുഖം സോഷ്യൽ മീഡിയിൽ ചർച്ച ആയിരുന്നു. നടൻ ലഹരി ഉപയോഗിച്ചാണ് അഭിമുഖത്തിൽ പങ്കെടുത്തത് എന്നുള്ള ട്രോളുകളും പ്രചരിച്ചു. എന്നാൽ കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്നു കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തിൽ ഷൈൻ ക്ഷീണിതനായിരുന്നതിനു കാരണമെന്ന് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി വ്യക്തമാക്കി.
തല്ലുമാല, ഫെയര്‍ ആൻഡ് ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് ഷൈനിന്റെ കാല്‍മുട്ടിലെ ലിഗമെന്റിന് പരുക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. ഹോട്ടലില്‍ എത്തി ഉടന്‍ തന്നെ വെയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി ഷൈന്‍ അഭിമുഖങ്ങള്‍ നല്‍കുകയായിരുന്നുവെന്നും ഇതേതുടർന്നാണ് താരം അവശനായതെന്നും മുനീർ പറയുന്നു.മുഹമ്മദുണ്ണിയുടെ വാക്കുകൾ ഇങ്ങനെ ..തല്ലുമാല, ഫെയര്‍ ആൻഡ് ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഷൈന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സംഭവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സെഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോമിനോട് വെയില്‍ സിനിമയ്ക്കു വേണ്ടി ഇന്‍റര്‍വ്യൂ കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.
എന്നാൽ അഭിമുഖ്ത്തിനു പകരം നിരവധി അഭിമുഖങ്ങൾ ആണ് അരങ്ങേറിയത്. വേദനയും സെഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യുകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് അഭിമുഖത്തിൽ പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. സദചാര പോലീസ് ചമയുന്ന ചിലർ ഇതൊരു വിവാദങ്ങൾ മെനയുകയും ചെയ്യുന്നു. ഇതിന്റെ സത്യവസ്ഥ എല്ലാവരും തിരിച്ചറിയണം എന്ന് അഭ്യര്ഥിക്കുന്നു എന്ന് പറയുന്നു.